Tuesday, October 26, 2010

അന്ത്യേഷ്ടി

കൂടെയിരുന്നു പരിപ്പുവടയും തിന്നിരുന്നു...

കള്ളു കുടിക്കാന്‍ വേണ്ടി കവിത കൊറിച്ചവര്‍
കവിത കുറിക്കാന്‍ കള്ളു കുടിച്ച "അഹിയപ്പന്‍"
ഇഴഞ്ഞകന്നത് അറിഞ്ഞതേയില്ല
ആശാന്‍, പ്രൈസടിക്കാന്‍ പോയതാവു മെന്നാണത്രേ അവര്‍
പരസ്പരം അഭിവദിച്ചത്‌!

സംസ്കാരമെന്നാല്‍ അവര്‍ക്ക് ശവസംസ്കാരം-
ശിവനെ ആ വകുപ്പുകാര്‍ അറിയില്ലല്ലോ!

അന്ധവി ശ്വാസങ്ങളെ മാളങ്ങളില്‍നിന്ന് വലിച്ചെടുത്തു തച്ചുകൊന്നവര്‍
കവിയുടെ ശവസംസ്കാരത്തിന്
മുഹൂര്‍ത്തം ഗണിക്കാന്‍ പാടുപെട്ടത്‌ കണ്ടു
കവിപ്പേരുളള പഴയ പണിക്കര്‍*
ചിരിച്ചതാണ് ആ കേട്ടത്...

മുഹൂര്‍ത്തപ്രായശ്ചിത്തവും
ആചാരവെടിയും
ഉണ്ടത്രേ.
--------------------------------
* "കിളി ചത്താല്‍ കാവ്യം വരുമോ
കവി ചത്താല്‍ കണ്ണീര്‍ വരുമോ " എന്നെഴുതി അയ്യപ്പപ്പണിക്കര്‍